ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി 21 ലക്ഷം പിന്നിട്ടു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്.
നിലവില്‍ ഒരു കോടി 79 ലക്ഷം പേരാണ് ലോകത്ത് ചികിൽസയിലുള്ളത്. അതേസമയം 4.35 ലക്ഷം പേര്‍ ഇതുവരെയായി മരണപ്പെട്ടിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. തൊണ്ണൂറായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 85 ലക്ഷമായി ഉയര്‍ന്നു. 6.44 ലക്ഷം പേർക്കാണ് യുഎസിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അതേസമയം ഇന്ത്യയില്‍ 34,457 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. 375 പേര്‍ മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ 151 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവില്‍ 3.61 ലക്ഷം പേരാണ് രാജ്യത്ത് ചികിൽസയിൽ ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ബ്രസീലിലും വൈറസ് വ്യാപനം തുടരുകയാണ്. 2,05,56,487 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 5,74,243 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്.
Most Read: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി