ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ് ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്.
എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന ഇൻസന്റീവാണ് എടുത്തുകളഞ്ഞത്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്.
ഇൻസന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും. ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇൻസന്റീവ് പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ പാചക വാതകം വാങ്ങേണ്ടി വരും.
Most Read: സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ