റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കിടെ രാജ്യത്ത് 25,000ത്തോളം കോവിഡ് നിയമലംഘനങ്ങൾ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. തുടർന്ന് 25,000ത്തോളം ആളുകൾക്ക് പിഴ ഈടാക്കുകയും ചെയ്‌തു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പിഴ ഈടാക്കിയത്.
7,303 പേർക്കാണ് ഒരാഴ്‌ചക്കിടെ റിയാദിൽ നിയമലംഘനങ്ങളെ തുടർന്ന് പിഴ ഈടാക്കിയത്. ഒപ്പം തന്നെ മദീന- 3,360, കിഴക്കന്‍ പ്രവിശ്യ- 3,087, മക്ക- 2,172, ഹായിൽ-1,567, ജിസാൻ- 994, അൽജൗഫ്- 963, അൽബാഹ- 820, തബൂക്ക്- 660, അസീർ- 520, നജ്‌റാൻ- 514, ഉത്തര അതിർത്തി-529 എന്നിങ്ങനെയാണ് ഓരോ പ്രവിശ്യകളിൽ റിപ്പോർട് ചെയ്‌ത കോവിഡ് നിയമലംഘനങ്ങൾ.
Read also: 24 മണിക്കൂറിൽ രാജ്യത്ത് 71,365 രോഗബാധിതർ; രോഗമുക്‌തർ 1,72,211