മണ്ഡലകാലത്ത് 25,000 പേർക്ക് ദർശനാനുമതി നൽകും; ദേവസ്വം മന്ത്രി

By Team Member, Malabar News
25000 Pilgrims Will Allow In Sabarimala In the Next Season
Ajwa Travels

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. രണ്ടാഴ്‌ചക്കുള്ളിൽ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തീർഥാടകർക്ക് പ്രവേശന അനുമതി നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌.

അതേസമയം നിലവിലെ അപകട സാഹചര്യം ഒഴിവായതിന് ശേഷം പമ്പാ സ്‌നാനം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌. കൂടാതെ രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാക്കേണ്ട ജോലികളുടെ ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.

സംസ്‌ഥാനത്ത് നിലവിൽ തുടരുന്ന കോവിഡ് വ്യാപനവും, മഴക്കെടുതിയും മൂലം തീർഥാടനത്തിന് പരിമിതികൾ ഉണ്ട്. അതിനാൽ തന്നെ തീർഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. കൂടാതെ ഇതുവരെ ശബരിമല ദർശനത്തിനായി പത്ത് ലക്ഷത്തിലധികം ആളുകൾ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ആദിവാസി യുവാക്കളുടെ തിരോധാനം; 26 സ്‌ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE