താഹ്ത: ഈജിപ്ഷ്യൻ നഗരമായ സൊഹാഗിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്.
വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്. 2002ല്‍ 373 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന മറ്റൊരു വലിയ ട്രെയിന്‍ അപകടമാണിത്. അന്ന് നിറയെ യാത്രക്കാരുമായി പോയ ട്രെയിന്‍ കത്തിയമരുകയായിരുന്നു.
തലസ്‌ഥാന നഗരമായ കെയ്‌റോക്ക് 500 കിലോമീറ്റർ (260 മൈൽ) തെക്ക് ഭാഗത്തുള്ള സോഹാഗ് നഗരത്തിന് സമീപത്തു വെച്ച് അജ്‌ഞാതരായ ചിലർ അടിയന്തര ബ്രേക്കുകൾ വലിച്ചതാണ് കൂട്ടിയിടിക്ക് കാരണമെന്ന് റെയിൽവേ അതോറിറ്റി അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ പുരാഗമിക്കുകയാണ്.
32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 50 ലേറെ പേരെ സമീപത്തുള്ള നാല് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് അബ്‌ദുൽ ഫത്താഹ് എൽ സിസി വ്യക്‌തമാക്കി.
Read Also: ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി