കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മുന്നൂറിലേറെ കപ്പലുകളാണ് നിലവിൽ യാത്ര മുടങ്ങി കാത്തുകിടക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മണലും ചളിയും നീക്കം ചെയ്യാൻ കുറഞ്ഞത് 5 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കണ്ടെയ്‌നറുകളും ഇന്ധനവും മാറ്റി ഭാരം കുറക്കലാണ് മറ്റൊരു വഴി. ചരക്കുകൾ എയർ ലിഫ്റ്റിങ് വഴി മാറ്റാനാണ് ആലോചന. കപ്പലിനെ വലിച്ചുനീക്കാൻ സഹായിക്കുന്ന എട്ട് ടഗുകൾ സമീപത്ത് ഇതിനോടകം എത്തിച്ചിട്ടുണ്ട്. വേലിയേറ്റം മുതലെടുത്ത് കപ്പലിനെ വലിച്ചു നീക്കാമാണെന്നാണ് പ്രതീക്ഷ.
കപ്പൽ കുടുങ്ങിയതോടെ ആഗോള ചരക്ക് നീക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കപ്പൽ നിരക്ക് ഉയരാനും കണ്ടെയ്‌നർ ക്ഷാമം കൂടാനും സാധ്യതയുണ്ട്. ചുരുങ്ങിയത് പത്ത് ബില്യൺ ഡോളറെങ്കിലും നഷ്‌ടം പ്രതീക്ഷിക്കുന്നുണ്ട്. എണ്ണനീക്കം മുടങ്ങുന്നതും വിപണിയിൽ പ്രഹരമുണ്ടാക്കും. നിലവിലെ സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് ആഴ്‌ചകളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
Read Also: മ്യാൻമർ തെരുവുകളിൽ ചോരക്കളം ഒരുക്കി പട്ടാളം; 114 പേരെ വെടിവെച്ച് കൊന്നു