24 മണിക്കൂറിൽ യുഎഇയിൽ 4,678 രോഗമുക്‌തർ; 3,093 രോഗബാധിതർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,678 ആളുകളാണ് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 3,05,759 ആളുകൾ ഇതുവരെ രോഗമുക്‌തരായി. അതേസമയം തന്നെ 3,093 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,26,495 ആയി ഉയർന്നു.

കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 7 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തിതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 921 ആയി ഉയർന്നിട്ടുണ്ട്. പ്രതിദിനം കോവിഡ് രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ 19,815 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടി രോഗവ്യാപനം തടയുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ പ്രതിദിനം 2 ലക്ഷത്തിനടുത്ത് കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,92,241 കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തി. ഇതോടെ 2.68 കോടിയിലധികം കോവിഡ് പരിശോധനകൾ രാജ്യത്തിതുവരെ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കണ്ണൂര്‍ ആകാശവാണി അസി. ഡയറക്​ടര്‍ വി ചന്ദ്രബാബു വിരമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE