മുംബൈ: അതിവേഗ 5ജി ഇന്റർനെറ്റിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്‌പ്പായി സ്‌പെക്‌ട്രം (റേഡിയോ ഫ്രീക്വൻസി) ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു.
ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് എല്ലാ ഫ്രീക്വൻസി ബാൻഡുകളുടെയും അടിസ്‌ഥാന വില 40 ശതമാനത്തോളം കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്.
20 വർഷത്തേക്കാണ് സ്‌പെക്‌ട്രം കരാർ നൽകുക. അതേസമയം, കേരളത്തിൽ 600, 700 മെഗാഹെട്‌സ് ബാൻഡുകൾക്ക് 110 കോടി രൂപ വീതമാണ് അടിസ്‌ഥാന വിലയായി നിശ്‌ചയിച്ചിരിക്കുന്നത്.
ഡെൽഹിയിൽ ഇത് യഥാക്രമം 509 കോടിയും തമിഴ്‌നാട്ടിൽ 253 കോടി രൂപയുമാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്‌പെക്‌ട്രത്തിന്റെ അടിസ്‌ഥാനവില കുറയ്‌ക്കണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്താണ് ഇളവ് നൽകിയത്.
Read Also: കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്‌ടം 14,000 കോടി