ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്‌തമായ് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കും പ്രധാനമന്ത്രിക്ക് സഞ്ചരിക്കാന്‍ 8400 കോടി രൂപയുടെ വിമാനവും എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
‘നമ്മുടെ ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകള്‍ നല്‍കി രക്‌തസാക്ഷികൾ ആക്കുന്നു. പ്രധാനമന്ത്രി 8400 കോടിയുടെ വിവിഐപി വിമാനത്തില്‍ സഞ്ചരിക്കുന്നു. ഇത് നീതിയാണോ? ‘- രാഹുല്‍ ഗാന്ധി ചോദിച്ചു. എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിക്കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പലതവണ രാഹുല്‍ രംഗത്ത് വന്നിട്ടുണ്ട്.
हमारे जवानों को नॉन-बुलेट प्रूफ़ ट्रकों में शहीद होने भेजा जा रहा है और PM के लिए 8400 करोड़ के हवाई जहाज़!
क्या यह न्याय है? pic.twitter.com/iu5iYWVBfE
— Rahul Gandhi (@RahulGandhi) October 10, 2020
നേരത്തെ പഞ്ചാബിലെ കര്‍ഷക റാലിയില്‍ ട്രാക്റ്ററില്‍ സോഫയിലിരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി ബി ജെ പി രാഹുലിനെ വിമര്‍ശിച്ചിരുന്നു. സോഫയിലിരിക്കുന്ന വി ഐ പി കര്‍ഷകനാണ് രാഹുലെന്ന് പറഞ്ഞ സ്‌മൃതി ഇറാനിക്ക് ട്രാക്റ്റര്‍ ഓടിച്ചാണ് രാഹുല്‍ മറുപടി പറഞ്ഞത്. താന്‍ ട്രാക്റ്റര്‍ ഓടിക്കുന്നതിനെക്കുറിച്ച് ചോദ്യം ചോദിക്കുന്നവര്‍ 8400 കോടിയുടെ വിമാനത്തെ പറ്റി പ്രധാനമന്ത്രിയോട് എന്തുകൊണ്ട് ചോദിക്കുന്നില്ല എന്നും രാഹുല്‍ സ്‌മൃതി ഇറാനിക്ക് മറുപടിയായി പറഞ്ഞു.
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം