കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിൽസാ നിരക്ക് കുറക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താൻ കോടതി കഴിഞ്ഞയാഴ്ച സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ചികിൽസാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് ചികിൽസാ നിരക്കെന്ന പേരിൽ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹരജിക്കാരൻ. നേരത്തെ ഹരജി പരിഗണിക്കവെ കൊറോണ വ്യാപനം അതിരൂക്ഷമാകുന്നത് സംബന്ധിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Read also: ഇരട്ട സുരക്ഷ; സർജിക്കൽ മാസ്കിന് ആവശ്യക്കാരേറുന്നു