കൊച്ചി: തൊടുപുഴയില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹ നിശ്‌ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. ബന്ധുക്കളും അയല്‍ക്കാരും ഉൾപ്പടെ 150 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വധുവിന്റെ ബന്ധുക്കളായ സിഎസ് പുന്നൂസ് (77), ജോസഫ് സ്‌റ്റീഫന്‍ (84) എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ 19ന് ചുങ്കത്തെ പാരിഷ് ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. അന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കര്‍ശനമാക്കിയിരുന്നില്ല എങ്കിലും പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ക്ക് ഒത്തുചേരാന്‍ അനുവാദം ഉണ്ടായിരുന്നില്ല എന്ന് വാര്‍ഡ് കൗണ്‍സിലര്‍ വ്യക്‌തമാക്കി. വിദേശത്ത് സ്‌ഥിര താമസമാക്കിയ കുടുംബം മകളുടെ വിവാഹ നിശ്‌ചയത്തിനായാണ് നാട്ടിൽ എത്തിയതെന്നും പ്രായമുളള കുടുംബാംഗങ്ങൾ അടക്കം ചടങ്ങില്‍ സംബന്ധിച്ചിരുന്നു എന്നും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു.
പങ്കെടുത്തവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന് ശേഷമാണ് ഇത്തരമൊരു ചടങ്ങ് നടന്നതായി അറിഞ്ഞതെന്നും കൗൺസിലർ കൂട്ടിച്ചേർത്തു. ഇത്തരമൊരു പരിപാടിയെ പറ്റി ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമയും വ്യക്‌തമാക്കി.
Read also: അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം







































