തൊടുപുഴ: ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യസഹായ പള്ളിയിലാണ് സംസ്‌കാരം.
ഇന്നലെ പുലര്‍ച്ചെ ഡെല്‍ഹിയിലെത്തിയ മൃതദേഹം വിദേശകാര്യാ സഹമന്ത്രി വി മുരളീധരനാണ് ഏറ്റുവാങ്ങിയത്. ഡെല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ച സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുക ആയിരുന്നു.
ചൊവ്വാഴ്‌ചയാണ് ഇസ്രയേലില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. കേന്ദ്ര- സംസ്‌ഥാന ഇടപെടലിനെ തുടര്‍ന്നാണ് സൗമ്യയുടെ മൃതദേഹം വളരെ വേഗത്തിൽ നാട്ടിലെത്തിക്കാന്‍ സാധിച്ചത്. അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.
Also Read: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും