തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട് ചെയ്തു. ഏഴുപേരില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട് ചെയ്തതായാണ് വിവരം. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര് ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല.
എച്ച്ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധ ശേഷി കുറവായിരിക്കുന്നതിനാൽ ഇവരില്‍ ബ്ളാക് ഫംഗസ് ബാധ ഗുരുതരമാകും. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.