റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ് സാഹചര്യങ്ങൾ മൂലം നിയന്ത്രണങ്ങൾ അനുസരിച്ചാകും വേദികളിൽ കാണികൾക്കുള്ള പ്രവേശനം.
കോവിഡിനെ തുടർന്ന് യൂറോ 2020 കഴിഞ്ഞ വർഷം മാറ്റിവച്ചിരുന്നു. 6 ഗ്രൂപ്പുകളിലായാണ് ടൂർണമെന്റ് നടക്കുക. പോർച്ചുഗലാണ് നിലവിലെ യൂറോ കപ്പ് ചാംപ്യൻമാർ. ലോക ചാംപ്യൻമാരായ ഫ്രാൻസ്, മുൻ ചാംപ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയ്ൻ, നെതർലൻഡ്‌സ്, കന്നികിരീടം ലക്ഷ്യമാക്കി എത്തുന്ന ഇംഗ്ളണ്ട്, ബെൽജിയം തുടങ്ങി 24 ടീമുകളാണ് യൂറോ കപ്പിൽ മാറ്റുരക്കുക. 8 രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ നടക്കുക. ക്രിസ്‌റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപെയും ഹാരി കെയ്‌നും തുടങ്ങി ലോക ഫുട്ബാളിലെ മിന്നുംതാരങ്ങൾ യൂറോ കപ്പിൽ ആവേശം നിറക്കാൻ എത്തും.
Read also: ‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും