‘എന്റെ ഗ്രാമം’ വാട്‍സ്ആപ്പ് കൂട്ടായ്‌മയുടെ തണലിൽ സ്വാതിക്കും ശ്യാമിനും കതിർമണ്ഡപം ഒരുങ്ങി

By Desk Reporter, Malabar News
Shubha-Vartha
Ajwa Travels

കോട്ടയം: നിർധന കുടുംബത്തിലെ യുവതിക്ക് കതിർമണ്ഡപമൊരുക്കി മറവന്തുരുത്ത് പഞ്ചായത്തിലെ ‘എന്റെ ഗ്രാമം’ കൂട്ടായ്‌മ. ആലിൻചുവട് സ്വദേശിയായ ഭദ്രന്റെയും സിന്ധുവിന്റെയും മകളായ സ്വാതിക്കും ശ്യാമിനുമാണ് വാട്‍സ്ആപ്പ് കൂട്ടായ്‌മ കതിർമണ്ഡപം ഒരുക്കി നൽകിയത്.

ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ ശ്യാമുമായുള്ള വിവാഹ നിശ്‌ചയത്തിനുശേഷം കോവിഡ് ദുരിതങ്ങളും തൊഴിലില്ലായ്‌മയും വർധിച്ചതോടെ വിവാഹം ലളിതമായി രജിസ്‌റ്റർ ചെയ്‌ത്‌ നടത്താനുള്ള തീരുമാനത്തിലായിരുന്നു സ്വാതിയുടെ മാതാപിതാക്കൾ. സാമ്പത്തിക പരാധീനതകളാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചതെന്നറിഞ്ഞ ‘എന്റെ ഗ്രാമം’ പ്രവർത്തകർ ഭദ്രനുമായി ബന്ധപ്പെട്ടു.

തുടർന്ന്‌ ആറുദിവസത്തിനുള്ളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. രാകേഷ്, റോയ് പി കുര്യാക്കോസ്, ബെൻഷാദ്, കെജി ചന്ദ്രൻ, അഡ്വ. സുഭാഷ് ചന്ദ്രൻ, അഡ്വ. പിആർ പ്രമോദ്, ഷൗക്കത്ത് മറവൻ, ബിനു മോഹൻ, സുഗുണൻ, സുരസി, പ്രേംഷാ, റിയാസ്, അനൂപ് സുലൈമാൻ, റഷീദ, ആമിന, ബി ഷിജു, ആർ രതീഷ് എന്നിവരാണ് വാട്‍സ്ആപ്പ് കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്. നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വാട്‍സ്ആപ്പ് കൂട്ടായ്‌മയാണ്‌ ഇത്.

Most Read:  അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE