വയനാട്: വനംവകുപ്പ് കള്ളകേസില്‍ കുടുക്കി ആദിവാസി യുവാവിനെ കസ്‌റ്റഡയിൽ എടുത്തെന്ന് ആരോപിച്ച് പ്രധിഷേധം ഉയരുന്നു. മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിലാണ് ആദിവാസി യുവാവിനെ കസ്‌റ്റഡിയിലെടുത്തത്. ഇതിനെതിരെ തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
കാടംകൊല്ലി കോളനിയിലെ സുബാഷിന്റെ ജീപ്പിൽ നിന്നാണ് ചന്ദനതടികൾ കണ്ടെത്തിയത്. എന്നാൽ വനംവകുപ്പിലെ ചില ഉദ്യോഗസ്‌ഥർക്ക് സുബാഷിനോടുള്ള വൈരാഗ്യത്തിൽ ചന്ദനതടികൾ ജീപ്പിൽ കൊണ്ടുവച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് മുറിച്ച ചന്ദനമര തടികളാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. ചന്ദന തടികളും ജീപ്പും കസ്‌റ്റഡിയിലെടുത്തു. സുബാഷിനെ വിശദമായി ചോദ്യം ചെയ്‌ത് വിട്ടയക്കും. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ എന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകി.
Read Also: ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും