തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനെ സമ്പര്‍ക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. തുടർന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെയ്‌ൻമെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Also Read: കോവിഡ് വാക്‌സിനേഷൻ; 80 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകി കേരളം







































