തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് വിഡി സതീശനും കെ സുധാകരനും നൽകിയ ഉറപ്പ്.
ഒരു വശത്ത് കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ, മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പുന:സംഘടന അതിവേഗം തീർക്കാനാണ് ധാരണ. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യ സമിതിയും അഴിച്ചുപണിയും.
പുതിയ ഭാരവാഹികൾക്ക് വിദ്യാർഥി- യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചു നൽകും. ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. ഡിസിസി പട്ടികയിൽ ഉടക്കിയെങ്കിലും സമവായത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുന:സംഘടയുമായി പൂർണമായും സഹകരിക്കും.
Read Also: കുഞ്ഞാലിക്കുട്ടി ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല