മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നില്‍ ഇന്നും പികെ കുഞ്ഞാലിക്കുട്ടി ഹാജരായേക്കില്ലെന്ന് സൂചന. ഹാജരാകാന്‍ അദ്ദേഹം വീണ്ടും സാവകാശം തേടിയേക്കും. കൊച്ചിയിലെ ഇഡി ഓഫിസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു നിർദ്ദേശം. ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത്.
കഴിഞ്ഞ രണ്ടാം തീയതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ വിദേശത്തായതിനാൽ എത്താനാവില്ലെന്ന് ആഷിഖ് രേഖാമൂലം അറിയിച്ചു.
ചന്ദ്രിക ദിനപത്രത്തേയും ലീഗ് സ്‌ഥാപനങ്ങളെയും മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇഡിക്ക് കൈമാറുകയും ചെയ്‌തിരുന്നു.
Most Read: ‘കേസിൽ നിന്ന് പിൻമാറണം’; വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്