കാസർഗോഡ് പണം കവർന്ന കേസ്; പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

By News Desk, Malabar News
black money
Representational image
Ajwa Travels

കാസർഗോഡ്: സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്‌ക്കാണ് മംഗളൂരു കാസർഗോഡ് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനു സമീപം കാർ തടഞ്ഞു പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.

കാർ മംഗളൂരുവിൽനിന്ന് തലശേരിയിലേക്ക് പണവുമായി പോവുകയായിരുന്നു. വ്യാജ നമ്പർ പതിച്ച കാറുകളിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. പ്രതികൾ കോഴിക്കോട് വരെ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

തലശേരിയിൽ വർഷങ്ങളായി സ്വർണക്കച്ചവടം ചെയ്യുന്നയാളാണ് കൈലാസ് എന്ന ഈ വ്യാപാരി. പണം നഷ്‌ടപ്പെട്ടത് ബുധനാഴ്‌ച ആണെങ്കിലും ഒരു ദിവസം വൈകി വെള്ളിയാഴ്‌ചയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. 65 ലക്ഷം നഷ്‌ടപ്പെട്ടു എന്നാണ് പരാതിയെങ്കിലും മൂന്നുകോടി രൂപയോളം നഷ്‌ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

Malabar News: പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE