കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്ന കാരാട്ട് ഫൈസലിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനു സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുണ്ടായിരുന്നു. ഇയാൾ പലതവണ സന്ദീപ് നായരെ കാണാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
നയതന്ത്ര ബാഗേജ് മുഖേന കടത്തിയ സ്വർണം വിൽക്കാൻ സഹായിച്ചത് കാരാട്ട് ഫൈസലാണെന്ന് കസ്‌റ്റംസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. കോഴിക്കോട് കൊടുവള്ളിയിലെ സിപിഎം നേതാക്കളിൽ പ്രധാനിയാണ് ഫൈസൽ.
മുൻപും സമാനമായ കേസുകളിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇയാൾ. ഇന്നലെയാണ് ഫൈസലിനെ കോഴിക്കോട് നിന്നും കസ്‌റ്റഡിയിൽ എടുത്തത്. മുഖ്യപ്രതിയായ കെ. ടി റമീസിൽ നിന്നാണ് കേസിലെ ഫൈസലിന്റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.
Read Also: കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം