തിരുവനന്തപുരം: കുഞ്ഞിന്റെ താൽകാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയെ അച്ഛനെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. വിഷയത്തിൽ പാർട്ടിക്ക് വീഴ്ചകൾ ഉണ്ടായിട്ടും തിരുത്താൻ തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു.
കുഞ്ഞിനെ വിട്ടുകിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും തന്നിൽ നിന്ന് കുഞ്ഞിനെ അകറ്റിയവർക്കെതിരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് അനുപമ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ള്യുസി ചെയർപേഴ്സൺ സുനന്ദ എന്നിവർക്കെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെടുന്നു.
ദത്ത് നൽകളുമായി ബന്ധപ്പെട്ട് ടിവി അനുപമ ഐഎഎസിന്റെ റിപ്പോർട് തനിക്ക് കിട്ടിയിട്ടില്ല. മാദ്ധ്യമങ്ങളിൽ കൂടിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അനുപമ പറഞ്ഞു.
Also Read: മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി








































