തിരുവനന്തപുരം: കേരള പോലീസിന് വേണ്ടി ഹെലികോപ്ടര്‍ സര്‍വീസ് നടത്താനുള്ള കരാര്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സണ്‍ ഏവിയേഷന്‍. പ്രതിമാസം എണ്‍പത് ലക്ഷം രൂപക്കാണ് കരാര്‍. ഈ തുകക്ക് 20 മണിക്കൂറാണ് ഹെലികോപ്ടര്‍ ഉപയോഗിക്കാനാവുക. 20 മണിക്കൂറിന് ശേഷം പറക്കുന്ന ഓരോ മണിക്കൂറിന് 90,000 രൂപ അധികമായി നല്‍കണം.
ടെന്‍ഡര്‍ നടപടികളിലൂടെയാണ് ഇത്തവണ പോലീസിനായി ഹെലികോപ്ടര്‍ വാടകക്ക് എടുത്തത്. മൂന്ന് കമ്പനികളില്‍ നിന്നുമാണ് ചിപ്സണ്‍ ഏവിയേഷനെ സര്‍വീസിനായി കേരള പോലീസ് തിരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ആറ് സീറ്റുള്ള ഹെലികോപ്ടര്‍ ആയിരിക്കും കേരളത്തിനായി ചിപ്സണ്‍ നല്‍കുക.
പോലീസിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഹെലികോപ്ടര്‍ വാടകക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഡെല്‍ഹിയിലെ പൊതുമേഖല സ്ഥാപനമായിരുന്ന പവന്‍ഹന്‍സില്‍ നിന്നുമായിരുന്നു നേരത്തെ ഹെലികോപ്ടര്‍ വാടകക്ക് എടുത്തത്. 2020 ഏപ്രില്‍ മുതല്‍ പോലീസിന്റെ ഭാഗമായിരുന്ന ഇതിന് ഇരുപത് മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67,000 രൂപ വീതവുമായിരുന്നു വാടക ഈടാക്കിയത്.
11 സീറ്റുള്ള ഇരട്ട എഞ്ചിന് ഹെലികോപ്ടര്‍ ആയിരുന്നു നേരത്തെ വാടകക്കെടുത്തത്. വാടക ഇനത്തില്‍ ഈ ഹെലികോപ്ടറിനായി കഴിഞ്ഞ വര്‍ഷം ജിഎസ്ടി ഉള്‍പ്പെടെ 22 കോടിയില്‍പരം ചിലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചിലവുകള്‍ക്കുമായി 21,64,79,000 രൂപയും, ഫീസിനും അനുബന്ധ ചിലവിനുമായി 56,72,000 രൂപയുമാണ് ആകെ മുടക്കിയത്.
Read Also: ‘ആളുകള്‍ വടിവാളുകള്‍ വാങ്ങി വീടുകളിൽ സൂക്ഷിക്കണം’; വിഎച്ച്പി നേതാവ്