കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്‌താവന. രാഷ്‌ട്രീയ വിധേയത്വം വച്ച് ആർക്കും ലോഡിംഗ് തൊഴിലാളിയാകാം.
പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്‌ഥ. മെഷീൻ ജോലി ചെയ്യുന്നു, ചിലർ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു. തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു.
തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തിൽ സർക്കാർ വ്യക്‌തമാക്കി. മറ്റ് സംസ്‌ഥാനങ്ങളിലും ചുമട്ട് തൊഴിലാളികൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർഥ താൽപര്യങ്ങളാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
Read Also: ലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നത് സാധാരണ പ്രവർത്തകർ തിരിച്ചറിയണം; മുഖ്യമന്ത്രി