ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,495 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 6,960 പേർ രോഗമുക്‌തി നേടിയപ്പോൾ 434 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
3,42,08,926 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 4,78,759 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3,205 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 56,388 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 3,012 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 36 പേർക്കുമാണ്.
നിലവിൽ 78,291 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,39,69,76,774 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
അതേസമയം രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ ആകെ എണ്ണം 236 ആയി. ഒമൈക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം.
ഒമൈക്രോണ്‍ പശ്‌ചാത്തലത്തില്‍ ഡെൽഹിയിൽ ക്രിസ്‌മസ്- പുതുവൽസര ആഘോഷങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒമൈക്രോൺ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നേരത്തെ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
Most Read: കോവിഡ്; ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ