തിരുവനന്തപുരം: പുതുവർഷ തലേന്ന് കോവളത്ത് ഡച്ച് പൗരനെ കൊണ്ട് റോഡിൽ മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം. കോവളം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ബീച്ചിലേക്ക് മദ്യം കൊണ്ടുപോയപ്പോഴാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് വിദേശ പൗരൻ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കുകയാണ് എസ്ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്ന് പോലീസിനെ തിരിച്ചറിയാൻ കഴിയുമെന്നും, അത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാൻ പോലീസ് ആവശ്യപ്പെട്ടതെന്നാണ് വിദേശപൗരന്റെ പരാതി.
Read also: ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്ട്രേഷൻ തുടങ്ങി