സംസ്‌ഥാനത്ത് ആദ്യദിനം വാക്‌സിൻ സ്വീകരിച്ച് 38,417 കൗമാരക്കാർ

By Team Member, Malabar News
38417 Children Take Covid Vaccine In Kerala Today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15-18 വയസ് വരെയുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 9,338 ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 6,868 ഡോസ് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്‌ഥാനത്തും, 5,018 ഡോസ് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്‌ഥാനത്തുമാണ്. കൊവാക്‌സിനാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.

കുട്ടികൾക്കായി സംസ്‌ഥാനത്ത് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം 9,338, കൊല്ലം 6,868, പത്തനംതിട്ട 1,386, ആലപ്പുഴ 3,009, കോട്ടയം 1,324, ഇടുക്കി 2,101, എറണാകുളം 2,258, തൃശൂര്‍ 5,018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1,777, വയനാട് 1,644, കണ്ണൂര്‍ 1,613, കാസര്‍ഗോഡ് 738 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ കുട്ടികൾക്ക് നൽകിയ വാക്‌സിൻ കണക്കുകൾ.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കുട്ടികളെ വാക്‌സിന്‍ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരില്‍ വാക്‌സിനെടുക്കാത്തവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഞായറാഴ്‌ച രാത്രി 5,02,700 ഡോസ് കൊവാക്‌സിന്‍ സംസ്‌ഥാനത്ത് എത്തിച്ചിരുന്നു. കൂടാതെ ഇന്ന് എറണാകുളത്ത് 57,300 ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയിട്ടുണ്ട്.

Read also: ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE