കാസർഗോഡ്: വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്ലാമിൽ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. കാസർഗോഡ് പടന്നയിലെ മുസ്ലിം ലീഗ് കുടുംബ സംഗമത്തിലാണ് പരാമർശം നടത്തിയത്. പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പിഎംഎ സലാം പറഞ്ഞു.
അതേസമയം, വഖഫ് പ്രക്ഷോഭത്തിൽ ലീഗ് ഒറ്റക്കാണെന്നും അതിൽ സഹകരിക്കണമെന്ന് മതസംഘടനകളെ നിർബന്ധിക്കാനാകില്ല എന്നും പിഎംഎ സലാം പ്രതികരിച്ചു. സമസ്തയുടെ ഒരു കാര്യത്തിലും ലീഗ് ഇടപെടില്ല. ലീഗിന്റെ സമര പരിപാടികളിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വിവിധ മതസംഘടനകളിൽ പെട്ടവർ തന്നെയാണ്.
കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര കാര്യമാണ്. അതിൽ ലീഗ് ഇടപെടില്ല. അത് മത സംഘടനയാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ പണ്ഡിതൻമാർക്ക് കഴിയും. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല പണ്ഡിതരാണവർ എന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
Most Read: സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ