കൊച്ചി: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ശുപാർശ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നവംബർ 10നാണ് ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്.
ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് കാണിച്ച് നേരത്തെ ക്രൈം ബ്രാഞ്ച് റിപ്പോർട് സമർപ്പിച്ചിരുന്നു. തുടർന്ന് സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാനായി സർക്കാർ സമിതി രൂപീകരിച്ചു. ഐജി സസ്പെൻഷനിലായി കേവലം രണ്ട് മാസം തികയും മുൻപേ ആയിരുന്നു ഈ തിരക്കിട്ട നീക്കം. കേസിൽ ഐജി ലക്ഷ്മണയെ ഇതുവരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല.
നേരത്തെ മോൺസൺ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങൾ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോൻസന് എതിരെ ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം നടന്നിരുന്നു.
Read Also: ആശുപത്രികളിലെ സുരക്ഷ; നടപടികളുമായി വീണാ ജോര്‍ജ്