മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 41434 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രാത്രികാല കർഫ്യൂ അടക്കം സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും.
മുംബൈയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് അടുത്തു. സംസ്‌ഥാനത്തെ പ്രതിദിന രോഗികളിൽ പാതിയും മുംബൈയിൽ നിന്നാണ്. രാത്രി കർഫ്യൂ നാളെ മുതൽ കർശനമായി നടപ്പാക്കും. 10,12 ക്ളാസുകൾ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും.
പാർക്കുകൾ, മ്യൂസിയങ്ങൾ, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, ജിം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്‌ക്കും. സ്വകാര്യ സ്‌ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാനോ ഓഫിസിലെ ഹാജർ 50 ശതമാനമാക്കാനോ ആവശ്യപ്പെട്ടു.
രോഗികളുടെ എണ്ണം കൂടിയെങ്കിലും കാര്യമായ ചികിൽസ ആവശ്യമായി വരുന്നവരുടെ എണ്ണം 10 ശതമാനം പോലുമില്ലെന്നതാണ് മൂന്നാം തരംഗത്തിൽ ആശ്വാസം. മുംബൈയിൽ 35,803 കോവിഡ് ബെഡുകളാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്. ഇതിൽ 7234 ബെഡുകളിലാണ് നിലവിൽ രോഗികളുള്ളത്. അതായത് 80 ശതമാനത്തോളം ബെഡുകൾ ഇപ്പോഴും ഒഴിവുണ്ട്.
Kerala News: കരുതൽ ഡോസ് വാക്‌സിൻ; ബുക്കിങ് ഇന്ന് മുതൽ