പാലക്കാട്: ലോകായുക്തയിൽ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സർക്കാരിനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. ഭരണ പരിഷ്കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
ഗവർണർ ഓർഡിനൻസിൽ ഒപ്പിടരുത്. സീതാറാം യെച്ചൂരി മറുപടി പറയണം. ജൻലോക്പാൽ വേണമെന്ന് പറഞ്ഞവർ ഇപ്പോൾ ഒളിക്കുന്നത് എന്തിനാണെന്നും ഷാഫി ചോദിച്ചു. കേരളത്തെ പിണറായി റിപ്പബ്ളിക് ആക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അട്ടപ്പാടി മധു വധക്കേസ് ഖേദകരമാണ് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന്റെ മുൻഗണനകളിൽ ഇതില്ല. കൊലപാതക കേസുകളിലെ ക്രിമിനലുകൾക്ക് ലക്ഷങ്ങൾ ചിലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം വിമർശിച്ചു.
Most Read: തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം; അടച്ചിടൽ ഉത്തരവിനെതിരെ ഉടമകളുടെ ഹരജി








































