റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിലവിൽ ഉംറ തീർഥാടനത്തിനായി സൗദിയിൽ എത്തുന്ന വിദേശ പൗരൻമാർക്ക് ഓൺലൈൻ വിസയാണ് അനുവദിക്കുന്നത്. ഉംറ വിസയിൽ എത്തുന്നവർക്ക് വിസാ കാലയളവിൽ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. കൂടാതെ ഇരു ഹറമുകളിലും ബാധകമാക്കുന്ന മുൻകരുതൽ നടപടികൾ പ്രകാരം ഉംറ ആവർത്തനത്തിന് പെർമിറ്റ് അനുവദിക്കുന്ന ഇടവേള 10 ദിവസമായി നിർണയിച്ചിട്ടുണ്ട്.
Read also: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് പ്രചാരണം; വായ്‌പാ തട്ടിപ്പുകാരുടെ പുതുതന്ത്രം ഇങ്ങനെ






































