ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു

By Desk Reporter, Malabar News
cpim criticizes local area committees for fund collection
Ajwa Travels

മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.

17 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടംഗങ്ങള്‍ വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ഈ സാഹചര്യത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങള്‍ എല്‍ഡിഎഫ് നേടി. എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വിജയം കോടതി റദ്ദാക്കിയതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപി അംഗം ഉൾപ്പടെ പങ്കെടുത്തതിനാല്‍ പ്രമേയം പാസാക്കാന്‍ യുഡിഎഫിന് ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. വോട്ടെടുപ്പില്‍ നിന്നും ബിജെപി അംഗം വിട്ടുനിന്നതോടെ എട്ടംഗങ്ങളുള്ള യുഡിഎഫിന് പ്രമേയം വിജയിപ്പിക്കാനായില്ല. ഇതോടെ ഭരണം വീണ്ടും എൽഡിഎഫ് നിലനിർത്തി. അതേസമയം, ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഇവിടെയെന്ന് യുഡിഎഫ് ആരോപിച്ചു.

Most Read:  വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE