കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരായ ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്നാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ല. സംപ്രേഷണം തുടരാന്‍ അനുമതി നല്കിയ ഇടക്കാല ഉത്തരവ് മാര്‍ഗനിർദ്ദേശങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചാല്‍ ഇതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രം വാദിച്ചു.
ജനുവരി 31ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കിയത്.
Also Read: ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം







































