കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങൾ കൈവശമുള്ള ഏതൊരു വ്യക്‌തിക്കും രാജ്യത്തിന്റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സിൽ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്‌സി റെസ്‌നികോവും വ്യക്‌തമാക്കി.
യുക്രൈൻ സായുധ സേനയുടെ കരുതൽ സൈന്യമാണ് ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ്. ഇതിൽ സൈനികർക്കും അതേപോലെ സാധാരണക്കാർക്കും അംഗമാകാൻ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളിൽ സേവനം നൽകുക എന്നതാണ് ഇവരുടെ പ്രധാന കർത്തവ്യം. നിലവിൽ രാജ്യത്തെ സങ്കീർണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം








































