ബർമിങ്ഹാം: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റില്‍ മൂന്നാം ദിനമായ ഇന്ന് നിർണായകമാവും. മഴ കാരണം ഭൂരിഭാഗം സമയവും നഷ്‌ടമായ രണ്ടാം ദിവസത്തെ കളിയവസാനിച്ചപ്പോള്‍ ഇംഗ്ളണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ വീഴ്‌ത്തിക്കഴിഞ്ഞു. രണ്ടാം ദിനം അഞ്ചിന് 84 റണ്‍സെന്ന നിലയിലാണ് ഇംഗ്ളണ്ട്.
ഇന്നത്തെ ആദ്യ സെഷനിൽ തന്നെ കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് നേട്ടമാകും. ബെയർസ്‌റ്റോയും, സ്‌റ്റോക്‌സുമാണ് ക്രീസിലുള്ളത്. രണ്ടാം ദിനം ഇടക്കിടെ മഴ കാരണം കളി നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും അതിനൊന്നും ഇന്ത്യയുടെ മുന്നേറ്റത്തെ തടുക്കാനായില്ല.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റന്‍ ബുമ്രയാണ് ഇംഗ്ളീഷ് മുന്‍നിരയെ തകര്‍ത്തത്. 67 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സ്‌റ്റാര്‍ ബാറ്റർ ജോ റൂട്ടിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് രണ്ടാം ദിനം ഇന്ത്യയ്‌ക്ക് മുൻതൂക്കം നൽകിയത്. ഇന്നും ബൗളർമാർ മികവ് പുലർത്തിയാൽ ജയം ഇന്ത്യക്ക് വിദൂരമല്ല.
Read Also: കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി