കോഴിക്കോട്: ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി നിലവിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു. മഴക്കെടുതികൾ തുടരുന്നതിനാൽ തന്നെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ചേന്ദമംഗല്ലൂർ, മാവൂർ എന്നിവിടങ്ങളിൽ ചില വീടുകളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കേറിയിട്ടുണ്ട്. ഇതിന് പിന്നാലെ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പം തന്നെ ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നു തുടരുകയാണ്.
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇപ്പോഴും ഉയർത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് ഡാമിന് പരിസരത്തേക്ക് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പയ്യാനക്കൽ, ചാമുണ്ടി വളപ്പ് മേഖലയിൽ കടലാക്രമണം ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം