തിരുവനന്തപുരം: മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം പ്ളാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യം ഉന്നയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ളാമൂട്- തേക്കുമ്മൂട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം ശശിധരൻ നായരും സെക്രട്ടറി എഡ്വിൻ ബഞ്ചമിനും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യങ്ങൾ ഒരിടത്തും നിക്ഷേപിക്കുന്നില്ലെന്നും കത്തിക്കുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നത്. കൂടാതെ ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ റിപ്പോർട് വാസ്തവ വിരുദ്ധമാണെന്നാണ് പരാതിക്കാർ വ്യക്തമാക്കുന്നത്.
Read also: “കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം”: കെ സുധാകരന്