തൃശൂർ: ജില്ലയിൽ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് പാൽവണ്ടിയിലായിരുന്നു മദ്യക്കടത്ത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്‌ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഘങ്ങളായി തിരിഞ്ഞ് ദേശീയപാതയിൽ വെച്ചായിരുന്നു പരിശോധന. വാടാനപ്പള്ളിയിൽ വെച്ചാണ് വാഹനം പിടികൂടിയത്. വിവിധ ബ്രാൻഡുകളിലുള്ള 3600 ലിറ്റർ വിദേശമദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
മാഹിയിൽ നിന്ന് കേരളത്തിലേക്ക് ഏറെ നാളായി മദ്യക്കടത്ത് ഉണ്ടായിരുന്നു. മാഹിയിൽ മദ്യത്തിന് വിലകുറവായതിനാലാണിത്. ഇത്തവണ ഓണം മുൻനിർത്തിയാണ് മദ്യം കേരളത്തിലേക്ക് ഒഴുകുന്നതെന്ന് പോലീസ് പറയുന്നു.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്