തിരുവനന്തപുരം: നികുതി നിർദ്ദേശത്തിൽ അയവ് വരുത്തി സംസ്ഥാന സർക്കാർ. പുതുതായി നിർമിച്ചതും ദീർഘകാലമായി അടഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും, പ്രവാസികൾക്കും പ്രത്യേകമായി നികുതി നടപ്പിലാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനം തടസപ്പെടാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരുന്നത്. തദ്ദേശ വകുപ്പാണ് കെട്ടിട നികുതി സംബന്ധിച്ച കാര്യം നോക്കേണ്ടത്. തദ്ദേശ മന്ത്രിയുമായി വിഷയം സംസാരിച്ചിരുന്നു. നികുതി ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ദീർഘകാലമായി അടഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകമായി നികുതി ചുമത്തുന്നതിനുള്ള അനുയോജ്യമായ രീതി നടപ്പിലാക്കുമെന്നും ഇക്കാര്യത്തിൽ സമഗ്രമായ പരിഷ്കരണം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുമെന്നുമായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
Most Read: ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത് ഇന്ത്യ