പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു സംഘാടകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 12.3 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ സമ്മാനത്തുക 56.4 ബില്യൺ യുഎസ് ഡോളറായി (ഏകദേശം 464 കോടി) വർധിപ്പിച്ചു.
സിംഗിൾസ് മൽസര ജേതാക്കളുടെ സമ്മാനത്തുക 9.1 ശതമാനമാണ് വർധിപ്പിച്ചത്. സിംഗിൾസ് കിരീടം നേടുന്നവർക്ക് 2.3 മില്യൺ യൂറോയാണ് സമ്മാനം. ഇത് ഏകദേശം 21 കോടി രൂപയുടെ അടുത്ത വരും. ഡബിൾസ് മൽസര ജേതാക്കൾക്ക് നാല് ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. സിംഗിൾസ് മൽസരങ്ങളിൽ ആദ്യ റൗണ്ടിൽ പുറത്താവുന്ന താരങ്ങൾക്കുള്ള സമ്മാനത്തുകയിൽ 1.3 ശതമാനം വർധനവും ഉണ്ട്.
ഈ മാസം 28 മുതൽ ജൂൺ 11 വരെയാണ് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ളാം ടെന്നിസ് ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ വർഷം പുരുഷ സിംഗിൾസിൽ ടെന്നിസ് ഇതിഹാസം റാഫേൽ നദാലും വനിതാ സിംഗിൾസിൽ ഇഗ സ്വിയാടെക്കുമാണ് കിരീടം നേടിയത്.
Most Read: കർണാടകയിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി