തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന പരിപാടിയിൽ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്‌ത്രീകൾ പങ്കെടുക്കും.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രപരമായ വനിതാ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
വണ്ടിപ്പെരിയാർ കേസിൽ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്‌ചയാണ് വരുത്തിയത്. സിപിഎമ്മിന്റെ നേതാക്കളാണ് ഇതിന് വേണ്ടി ഇടപെട്ടത്. ഈ കേസ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Most Read| ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്