ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്

തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള 28 ദിവസത്തെ ആകെ വരുമാനം 134.44 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 154.77 കോടിയായിരുന്നു.

By Trainee Reporter, Malabar News
sabarimala-temple
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്.

തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള 28 ദിവസത്തെ ആകെ വരുമാനം 134.44 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 154.77 കോടിയായിരുന്നു. അരവണ വിറ്റവരവിൽ 11.84 കോടി, അപ്പം വിറ്റ വരവിൽ 44.49 ലക്ഷം, കാണിക്ക ഇനത്തിൽ 4.65 കോടി രൂപയുടെയും കുറവുണ്ട്.

ഇത്തവണത്തെ വരുമാനം, കഴിഞ്ഞ വർഷത്തേത് ബ്രാക്കറ്റിൽ: അരവണ വിറ്റവരവ്- 61.92 കോടി (73.75 കോടി), അപ്പം വിറ്റവരവ്- 8.99 കോടി (11.84 കോടി), കാണിക്ക 41.80 കോടി (46.45 കോടി), തീർഥാടകർക്ക് താമസ സൗകര്യത്തിനുള്ള മുറി വാടകയിനത്തിൽ 34.16 ലക്ഷം (33.92 ലക്ഷം), വഴിപാട് (ഓൺലൈൻ ബുക്കിങ്)- 71.46 ലക്ഷം (1.14 കോടി). അതിനിടെ, തിരക്ക് വർധിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് ശബരിമലയിൽ ഉണ്ടായതെന്നും നിയന്ത്രണാതീതമായ കാര്യങ്ങളൊന്നും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE