കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പ്രവീണയെ (39) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി. ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിജേഷ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ ജിജേഷ് ആക്രമിക്കുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. വെള്ളം ആവശ്യപ്പെട്ട് എത്തിയ ജിജേഷ് വീടിനുള്ളിലേക്ക് കയറുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിൽസയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. പിന്നാലെ ജിജേഷിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. പരേതനായ പട്ടേരി നാരായണന്റെയും രത്നവല്ലിയുടെയും മകനാണ്. അവിവാഹിതനാണ്. മാമാനം മഹാദേവി ക്ഷേത്രം ജീവനക്കാരനാണ്. സഹോദരങ്ങൾ: ജിൻഷ, ജിജിഷ.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!