കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ

ഇതുവരെയുള്ള ആക്രമണങ്ങളിൽ യുഎസ് സൈന്യം 64 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്.

By Senior Reporter, Malabar News
US Attack in Caribbean Sea
Rep. Image
Ajwa Travels

വാഷിങ്ടൻ: കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ, ഏത് സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്‌തംബർ ആദ്യം മുതൽ കരീബിയൻ തീരത്ത് യുഎസ് സൈന്യം നടത്തുന്ന 15ആംമത്തെ ആക്രമണമാണിത്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം പറഞ്ഞു.

ഇതുവരെയുള്ള ആക്രമണങ്ങളിൽ യുഎസ് സൈന്യം 64 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനാണ് ആക്രമണമെന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. വലിയ സൈനിക വിന്യാസമാണ് മേഖലയിൽ യുഎസ് നടത്തിയിരിക്കുന്നത്.

വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോ സൈനിക നടപടികളെയും യുഎസ് സൈനിക വിന്യാസത്തെയും വിമർശിച്ചിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ യുഎസ് ഭരണകൂടം നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE