ഒതായി മനാഫ് കൊലക്കേസ്; ഷഫീഖ് കുറ്റക്കാരനെന്ന് കോടതി, മൂന്ന് പ്രതികളെ വെറുതെവിട്ടു

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രിൽ 13നായിരുന്നു സംഭവം.

By Senior Reporter, Malabar News
othayi-manaf-murder-court
Representational Image
Ajwa Travels

മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17ആം പ്രതി നിലമ്പൂർ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീർ എന്ന ജാബിർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പിവി അൻവറിന്റെ സഹോദരിയുടെ മകനാണ് ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ്. നേരത്തെ, കേസിൽ 21 പ്രതികളെ കുറ്റവിമുക്‌തരാക്കിയിരുന്നു.

കേസിൽ രണ്ടാംപ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് വെറുതെവിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രിൽ 13നായിരുന്നു സംഭവം. 25 വർഷം ഒളിവിലായിരുന്നു പ്രതികൾ. മനാഫിന്റെ സഹോദരൻ അബ്‌ദുൽ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

Most Read| ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE