ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ‘മന്ത്രി മാപ്പ് പറഞ്ഞു, ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല’

ഇന്നലെയാണ് ഗണേഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗണേഷ്‌കുമാർ പ്രതിരോധത്തിലായിരുന്നു. വിഷയം വിവാദമായതോടെ ഗണേഷിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

By Senior Reporter, Malabar News
Minister KB Ganesh Controversy
കെബി. ഗണേഷ്‌കുമാർ
Ajwa Travels

തിരുവനന്തപുരം: ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. അസ്വാരസ്യങ്ങൾക്കിടയിൽ തന്നെ വിളിച്ച് ഗണേഷ് കുമാർ ക്ഷമാപണം നടത്തിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. കഴിഞ്ഞദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്‌തമാക്കി.

ചൊവ്വാഴ്‌ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബപ്രശ്‌നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്‌തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ഗണേഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ ഗണേഷ് കുമാറിനെ മോശപ്പെട്ട രീതിയിൽ കണ്ടുവെന്നും ചിത്രങ്ങൾ പകർത്തിയ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവയ്‌ക്കാൻ ശ്രമിച്ചെന്നുമാണ് ബിന്ദു ആരോപിച്ചത്.

ഇതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. ഇതിന് പിന്നാലെ ഗണേഷ്‌കുമാർ പ്രതിരോധത്തിലായിരുന്നു. വിഷയം വിവാദമായതോടെ ഗണേഷിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്റെ രാജി ചോദിച്ചുവാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വിഷയം ഒത്തുതീർപ്പിലേക്ക് എത്തിയത്.

Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE