മെഡിക്കൽ സീറ്റ് തട്ടിപ്പ്; സഭാ നേതാവിനെതിരെ കൂടുതൽ പരാതികൾ

By News Desk, Malabar News
Medical seat fraud; More complaints against church leader
Binu Chacko

കോട്ടയം: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ. അറസ്‌റ്റ് വിവരമറിഞ്ഞ് ഇരുപത് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി കോട്ടയം വെസ്‌റ്റ് പോലീസിനെ സമീപിച്ചത്. പലരിൽ നിന്നായി ഒരു കോടി രൂപയോളം ഇയാൾ തട്ടിയെന്നാണ് പോലീസ് നിഗമനം.

കത്തോലിക്കാ സഭയുടെ വിവിധ സ്‌ഥാപനങ്ങളിൽ എംബിബിഎസ്‌ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ബിനുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ സ്വദേശിയായ നൗഷാദാണ് പരാതി നൽകിയത്. റെയിൽവേ, ഫെഡറൽ ബാങ്ക്, കാത്തലിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരു കോടി തട്ടിയെന്ന പരാതിയിൽ കുറുവിലങ്ങാട് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൂടാതെ, ചങ്ങനാശേരി സ്വദേശിക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്‌പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ ഇയാൾ തട്ടി. ജയിലിൽ വെച്ച് പരിചയപ്പെട്ട മോഷ്‌ടാവിനെ കൊണ്ട് ബിവറേജിൽ മോഷണം നടത്തിയതിന് ഗാന്ധിനഗർ പോലീസിലും ബിനുവിനെതിരെ കേസുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന നിരവധി ചെക്ക് കേസിലും ഇയാൾ പ്രതിയാണ്. എറണാകുളത്തും പാലക്കാടും ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. ബിനുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. എറണാകുളത്തും പാലക്കാടും താമസിച്ച ശേഷം വാടക നൽകാതെ മുങ്ങിയ നിരവധി പരാതികളും ബിനുവിനെതിരെയുണ്ട്. ബിഷപ്പുമാരുടെയും വൈദികരുടെയും ഫോട്ടോയും മറ്റും കാണിച്ചാണ് ഇയാൾ ആളുകളിൽ നിന്ന് പണം തട്ടിയിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE