കണ്ണൂർ: സംസ്ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്മോഡിയം ഓവേൽ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയത്.
ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സമ്പൂർണ ചികിൽസ ലഭ്യമാക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തതിനാൽ രോഗം മറ്റുള്ളവരിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. സാധാരണയായി ആഫ്രിക്കയിലാണ് പ്ളാസ്മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് ചെയ്ത് വരുന്നത്. സുഡാനിൽ നിന്നും കേരളത്തിൽ എത്തിയ സൈനികനിലാണ് രോഗം സ്ഥിരീകരിച്ചത്.
ഫാൽസിപ്പാരം മലമ്പനിയുടെ അത്രയും മാരകമല്ല പ്ളാസ്മോഡിയം ഓവേൽ മലമ്പനി. മറ്റ് മലമ്പനി രോഗങ്ങൾക്ക് സമാനമായ ചികിൽസാ രീതിയാണ് ഇതിനെതിരെയും ഉപയോഗിച്ചുവരുന്നത്. കേരളത്തിൽ അപൂർവമായാണ് ഇത്തരം ജനുസിൽപ്പെട്ട മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്.
Read also: ഫൈസർ കോവിഡ് വാക്സിന് അംഗീകാരം നൽകി സൗദി