മസ്ക്കറ്റ്: ഒമാന്റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. നേരത്തെ ജനുവരി 18നാണ് കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഒമാന്റെ കര അതിർത്തികൾ അടച്ചത്.
ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് സംബന്ധിച്ച സ്പെഷ്യൽ ടെക്നികൽ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടാൻ തീരുമാനമായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും സുപ്രീം കമ്മിറ്റി യോഗത്തിൽ അവലോകനം ചെയ്തതായാണ് വിവരം. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18ന് വൈകുന്നേരം ആറു മണി മുതലാണ് ഒമാന്റെ കര അതിർത്തികൾ അടച്ചത്.
Read Also: ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ







































